സ്വപ്നജീവിതം

സ്വപ്നതുല്യമീ ജീവിതെമെന്നോർത്തു
ജീവിക്കാതെ കാലം കഴിച്ച പിമ്പു
മരണം വന്നു പുൽകവേ,
അതിൻ കരലാളനത്തിനിത്ര തണുപ്പോ?
Read more

സ്വപ്നത്തിന്റെ സത്രത്തിൽ

സ്വപ്നത്തിന്റെ സത്രത്തിൽ ഒരാൾ പോയി മുറിയെടുത്തു. ഒരുനാൾ മുറി പൂട്ടി സായാഹ്നസവാരിക്കു പോയി മടങ്ങുമ്പോൾ അയാൾക്കു ചാവി നഷ്ടപ്പെട്ടു. ഇന്ന് സ്വന്തം സ്വപ്നത്തിലേക്കു കയറാനാവാതെ ഇടനാഴിയിൽ പകച്ചുനിൽക്കുകയാണയാൾ!
Read more

ഒറ്റയ്ക്കൊരെഴുത്തുകാരൻ




പറയാൻ ഒരു കാര്യം മാത്രമുണ്ടായിരുന്ന ഒരെഴുത്തുകാരനുണ്ടായിരുന്നു. പറഞ്ഞതിനു മേൽ പറഞ്ഞ്‌ അതിനു സ്ഫുടം വരുത്തുക എന്നതേ അയാൾക്കു ചെയ്യാനുള്ളു. ഒറ്റ ദൈവം മാത്രമുള്ള ഒരു പ്രപഞ്ചം; ഓരോ രചനയും അവന്റെ സഹസ്രനാമങ്ങളിലൊന്നും.
Read more

പ്രണയഗീതം

ഒരിക്കലെൻ ചങ്ങാതി
പ്രണയത്തെ കാണാൻ പോയി;
അവനൊപ്പം ഞാനും പോയി
പ്രണയത്തെയൊന്നു കാണാൻ.
നഗരത്തിൽ, വണ്ടിപ്പേട്ടയിൽ
തിക്കിലും തിരക്കിലും
അഴുക്കു പിടിച്ചൊരു തൂണിന്മേൽ
പ്രണയം പടർന്നുകേറുന്നതു കണ്ട്‌
മറ്റൊരു തൂണായി ഞാൻ നിന്നു.
പ്രണയം വഴുക്കുന്നു
പ്രണയം വിയർക്കുന്നു
പ്രണയം കൈവിട്ടു പായുന്നു-
ഒരു നോക്കു കൊണ്ടെനിക്കു
പ്രണയത്തെ മടുത്തു.
പ്രണയത്തിൻ കാലമിതല്ല,
പ്രണയത്തിൻ നാടിതല്ല,
പ്രണയിക്കേണ്ടവരിവരല്ല,
പ്രണയത്തിൻ ഭാഷയുമിതല്ല.
Read more

പ്രണയഗീതം

ഒരിക്കൽ ഞാൻ പ്രണയത്തെ
നേരിട്ടു കണ്ടു:
മുല്ലമൊട്ടുകൾ പോലെ
ഒരു നിര പല്ലുകളായി.
പിന്നെയുമൊരിക്കൽ ഞാൻ
പ്രണയത്തെ കണ്ടു:
ഒരു ദുഃസ്വപ്നത്തിന്റെ
വിളർത്ത തേറ്റകളായി.
Read more

അതിമോഹം

കരുണയറ്റൊരു സൂര്യനു ചുവട്ടിൽ
വിയർത്തും മുഷിഞ്ഞും പൊടിപറ്റിയും
നഗരത്തിലൂടെ നടക്കുമ്പോൾ,
തിക്കും തിരക്കും
വാഹനങ്ങളുടെ ധാർഷ്ട്യവും
ഒച്ചയും വേഗവും കണ്ടു
മിരണ്ടുമാറുമ്പോൾ
ഒരതിമോഹമെന്നിൽ
നാമ്പെടുക്കുന്നു വീണ്ടും:
കഴുകിത്തുടച്ചൊരു കവിടിപ്പാത്രം പോലെ
മാനം തണുത്തുതിളങ്ങുന്നൊരു പ്രഭാതത്തിൽ,
പൊന്നിൻ ചെതുമ്പലുകൾ പോലെ
ഇളംവെയിലടർന്നുവീഴുന്നൊരു പുലർകാലത്ത്‌
നടന്നുപഴകിയൊരു വഴിയിലൂടെ
പണ്ടേ കണ്ട മരങ്ങൾ കണ്ടും
ഓർമ്മയുള്ള വീടുകൾ നോക്കിയും
കിളിപ്പേച്ചു കേട്ടും
കാലുകൾ നീട്ടിവച്ച്‌
കൈകൾ വീശി
ചിരിച്ച മുഖവുമായി
ഒറ്റയ്ക്കൊന്നു നടക്കാൻ.
Read more

ആത്മകഥ

കൈയെടുത്തതു മുഖം പൊത്താനായിരുന്നു,
മറ്റൊരു കരം ഗ്രഹിക്കാനായിരുന്നില്ല;
കാലിളക്കിയതു പിന്തിരിഞ്ഞോടാനായിരുന്നു,
മുന്നിട്ടിറങ്ങാനായിരുന്നില്ല;
പൊരുതാതെ കീഴടങ്ങലായിരുന്നു ജീവിതം.
Read more

കൈയും കൈയും

ഒരുപാടുകൈകൾക്കരുമയായിരുന്ന
ഒരു കുട്ടിയുണ്ടായിരുന്നു;
ഒരുപാടുകൈകൾ പുണരാൻ കൊതിച്ച
ഒരു പുരുഷനുണ്ടായിരുന്നു;
ഒരുപാടുകൈകൾ കൈകൊടു-
ത്താദരിച്ച ഒരു മാന്യദേഹവുമുണ്ടായിരുന്നു.
ഒടുവിലയാൾ താഴെ വീഴുമ്പോൾ
രണ്ടു കൈകൾ മതിയായിരുന്നു
അയാളെയൊന്നു താങ്ങാൻ.
അതിനൊരുമ്പെടാതെ
അയാളെ കൈവിട്ട
ഒരുപാടുകൈകളുണ്ടായിരുന്നു.
Read more

വേനൽമഴ

എത്രദീർഘമീ വേനലെ-
ന്നാധിപ്പെടുംവേളയിലൊരുനാൾ
ആകാശമിരുട്ടടയ്ക്കുന്നു
മിന്നൽ പാളിമറയുന്നു
വിദൂരമായ മുരൾച്ചകൾ
കാറ്റിന്റെ വരവറിയിക്കുന്നു.
വരവായീ മഴയെന്നാർത്തു
വാതിൽ തകർത്തിറങ്ങവേ
മഴ പാഞ്ഞുപോയല്ലോ,
കാറ്റിൻപുറമേറി
മഴ പോയ്മറഞ്ഞല്ലോ.
കാത്തിരുന്നതു വെറുതേയെ-
ന്നാകാശത്തിനു ചിരി.
ആത്മഹത്യ ചെയ്താലെന്ത,വനു മേൽ
വെയിലിന്റെ കരുണാവിലാസം!
Read more

അടുത്ത മുറിയിലെ ലോകം


അന്നത്തെ ദിവസം പതിവുപോലെ അടുത്ത മുറിയുടെ വാതിൽ തുറന്നപ്പോൾ അതു മറ്റൊരു ലോകമായി അയാൾക്കു തോന്നി. ചുവരുകളുടെ തോതും നിറവും മറ്റൊന്നായിരുന്നു. മച്ച്‌ ഉയർന്നതോ താഴ്‌ന്നതോ എന്നു വ്യക്തമായിരുന്നില്ല. ജനാലയ്ക്കു പുറത്തെ കാഴ്ചയും വേറെയായിരുന്നു. മേശയും കസേരയുമുണ്ടായിരുന്നത്‌ ഇരുന്നെഴുതാനുള്ളതായി തോന്നിയില്ല...അയാൾ കാൽ പുറകോട്ടു വലിച്ച്‌ വാതിൽ വലിച്ചടച്ചു. ആ ലോകത്തു കാലു കുത്തിയാൽ താൻ അകംപുറം തിരിഞ്ഞേക്കുമെന്ന് അയാൾ ഭയന്നു.

Read more